Wednesday, October 7, 2009

നാലപ്പാട്ട് നാരായണമേനോന്‍ മലയാളിയുടെ ഭാവുകത്വത്തിന് വികാസം പകര്‍ന്ന എഴുത്തുകാരന്‍



നാലപ്പാട്ട് നാരായണമേനോന്‍ എന്ന എഴുത്തുക്കാരനെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ ജന്മദിനമാസം തന്നെ തെരഞ്ഞെടുക്കാന്‍ കാരണം മലയാളിയുടെ ഭാവുകത്വത്തിന് വികാസം പകര്‍ന്ന എഴുത്തുകാരനായിരുന്നു എന്ന ഒറ്റ കാരണത്താല്‍ തന്നെയാണ്‌.വളരെ കുറച്ചേ എഴുതിയിട്ടുവെങ്കിലും മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന് വളരെ വലിയൊരു സ്ഥാനമാണുള്ളത്.

ഈ വരുന്ന ഒക്ടോബര്‍ ഏഴ് അദ്ദേഹത്തിന്റെ ജന്മദിവസമാണ്.വിവര്‍ത്തനം വലിയ ഒരു സാംസ്കാരികദൗത്യമായി മാറ്റുക. കവിതാ രചനയില്‍ പുതിയ അനുവാചകലോകത്തെ സൃഷ്ടിക്കുക. ആര്‍ഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികള്‍ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത് സമഗ്രമായൊരു ജീവിതസങ്കല്പം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട് നാരയണമേനോന്‍.

വള്ളത്തോള്‍ പാരമ്പര്യത്തില്‍ പെട്ട കവിയില്‍ നിന്ന് നാരായണ മേനോന്‍ ദാര്‍ശനിക കവിയായി, തത്വചിന്തകനായി വിലാപകാവ്യകാരനായി, വിവര്‍ത്തകനായി, ആര്ഷജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി. മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതില്‍ നാലപ്പാടന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ സമഗ്രവ്യക്തിത്വം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മനുഷ്യാവസ്ഥകളുടെ എല്ലാ മേഖലകളിലേയ്ക്കും അദ്ദേഹത്തിന്റെ കാഴ്ച ചെന്നെത്തി.
ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ. എഴുതിയവയാകട്ടെ ബൃഹദ് പുസ്തകങ്ങളും; അവയെല്ലാം എക്കാലത്തെയും മികച്ചവയാണുതാനും. തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുക്കാരന്‍ എന്നു പറയുന്നതാകും അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ലത്. നാലപ്പാടനു മാത്രമേ ഇത്തരം ഒരു ബഹുമതി അവകാശപ്പെടാനാകൂ കാവ്യത്തിലും ഗദ്യത്തിലും ഉള്ള സവ്യ സാചിത്വം.

1887 ഒക്ടോബര് ഏഴിന് പൊന്നാനിക്കടുത്ത വന്നേരിയിലാണ് ജനനം 1954 ജൂണ് മൂന്നിന് അന്തരിച്ചു .നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി.

കണ്ണുനീര്‍ത്തുള്ളിയും , പാവങ്ങളും സഹധര്‍മ്മിണിയുടെ വേര്‍പ്പാടലുണ്‍റ്റായ ദുഃഖത്തിന്നാല്‍ നാലപ്പാട്ട് നാരായണമേനോനന്‍ എഴുതിയ കണ്ണുനീര്ത്തുള്ളി ഭാഷയിലെ എക്കാലത്തെയും മികച്ച വിലാപകാവ്യമാണ്. അദ്ദേഹം വിവര്‍ത്തനം ചെയ്ത വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ മലയാളിക്ക് തീര്‍ത്തും അപരിചിതമായ വായനയുടെ പുതുലോകം തുറന്നുകൊടുത്തു.

രതിസാമ്രാജ്യം ആക്ഷരജ്ഞാനത്തിന്റെ സംസ്കാരം ഉള്‍ക്കൊള്ളുന്ന എഴുത്തുകാരന്‍ ലൈംഗികത പാപമായി കാണേണ്ട ഒന്നല്ല.ലൈംഗികതയെ അശ്ലീലതയായി മാത്രം കാണുന്ന സമീപനത്തില് നിന്നു വ്യത്യസ്തമായി ആരോഗ്യകരമായ ലൈംഗികവീക്ഷണം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ രതിസാമ്രാജ്യത്തിന്റെ രചനയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതും. ലൈംഗികതയെ ലൈംഗികവീക്ഷണം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ രതിസാമ്രാജ്യത്തിനു കഴിഞ്ഞു. ലൈംഗിക വിഷയങ്ങളെക്കുറിച്ച് ഇന്നുവരെ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള എല്ലാ കൃതികളിലും വച്ച് ഉയര്‍ന്ന നിലവാരമിന്നും പുലര്‍ത്തുന്ന ഗ്രന്ഥം തന്നെയാണ്.

സമൂഹത്തില്‍ ഉന്നതജീവിതത്തിലായിരുന്നപ്പോഴും സാധാരണക്കാരന്റെ വിശപ്പിലേയ്ക്കും വിലാപങ്ങളിലേയ്ക്കും കടന്നുചെല്ലാന്‍ നാരായണമേനോനെ പ്രാപ്തനാക്കിയത് അദ്ദേഹം നിലയുറപ്പിച്ചിരുന്ന മാനവികതയുടെ ശക്തിവിശേഷം കൊണ്ടായിരുന്നു.
ഭാരതീയ സംസ്കാരത്തിലേക്ക് ആഴ്ന്നിറങ്ങിയാണ്‌ അദ്ദേഹം രചനകളെല്ലാം നിര്‍‌വ്വഹിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ രചനകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യമാകും.

ഒക്ടോബര്‍ ലക്കം പാഥേയത്തിന്റെ എഡിറ്റോറിയലാണ് ഈ ലേഖനം